ആധാറിലെയും റേഷൻകാർഡിലെയും പേരിൽ പൊരുത്തക്കേട്; ലക്ഷക്കണക്കിനാളുകളുടെ റേഷൻകാർഡ് മസ്റ്ററിങ് അസാധുവാക്കി

Malabar One  Desk

തിരുവനന്തപുരം : സംസ്ഥാനത്ത് ലക്ഷക്കണക്കിനാളുകളുടെ റേഷൻകാർഡ് മസ്റ്ററിങ് (ഇകെ.വൈ.സി.) അസാധുവാക്കി. ആധാറിലെയും റേഷൻകാർഡിലെയും പേരിലെ പൊരുത്തക്കേടാണ് ഇതിനു പ്രധാന കാരണം. റേഷൻകടയിലെ ഇ പോസ് യന്ത്രത്തിൽ വിജയകരമായി മസ്റ്ററിങ് പൂർത്തിയാക്കിയവരുടേതാണ് താലൂക്ക്സപ്ലൈ ഓഫീസുകളിലെ വിദഗ്ധ പരിശോധനയ്ക്കുശേഷം അസാധുവാക്കിയത്.



മസ്റ്ററിങ് നടത്തിയവരിൽ ചിലരുടെ റേഷൻ കാർഡിലെയും ആധാറിലെയും പേരുകളിൽ പൊരുത്തക്കേടുണ്ട്, അതു മുപ്പതുശതമാനത്തിൽ കൂടുതലായാൽ മസ്റ്ററിങ്ങിനു അസാധുവാകും. റേഷൻ ആനുകൂല്യങ്ങൾ ഉൾപ്പെടെ ഇതുമൂലം തടഞ്ഞുവെക്കാനിടയുണ്ട്. മസ്റ്ററിങ് ആദ്യഘട്ടത്തിൽത്തന്നെ പേരിലെ പൊരുത്തക്കേടുമൂലമുള്ള പ്രശ‌ം സിവിൽ സപ്ലൈസ് അധികൃതർ സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു, എന്നാൽ, മസ്റ്ററിങ് അസാധുവാക്കപ്പെടുന്നവരുടെ കാര്യത്തിലുള്ള തുടർനടപടികെളക്കുറിച്ച് ഇതുവരെ തീരുമാനമായിട്ടില്ല.

റേഷൻകടകളിലെത്തി ഇ പോസ് യന്ത്രത്തിൽ വിരലടയാളം നൽകിയവർ മസ്റ്ററിങ് വിജയകരമായി പൂർത്തിയാക്കിയെന്നു കരുതിയാണു മടങ്ങുന്നത്, എന്നാൽ, താലൂക്കുതലപരിശോധനയിൽ മസ്റ്ററിങ് അസാധുവാക്കപ്പെട്ട വിവരം അവരറിഞ്ഞിട്ടില്ല. സംസ്ഥാനത്ത് മഞ്ഞ, പിങ്ക് കാർഡുകളിലായി 1.56 കോടി പേരുടെ മസ്റ്ററിങ്ങാണ് ഇതുവരെ പൂർത്തിയായത്. അതിൽ 20 ലക്ഷത്തോളം പേരുടെ മസ്റ്ററിങ്ങിന്റെ സാധുത പരിശോധിക്കാനുണ്ട് അതുകൂടി കഴിയുമ്പോൾ അസാധുവായവരുടെ എണ്ണം ഇനിയുമുയരാനാണ് സാധ്യത.

ചൊവ്വാഴ്ചവരെയാണ് സംസ്ഥാനത്ത് മസ്റ്ററിങ്ങിന് അനുവദിച്ചിട്ടുള്ള സമയം. അസാധുവാക്കപ്പെട്ടവരുടെ കാര്യത്തിൽ അതിനുശേഷമായിരിക്കും തീരുമാനമുണ്ടാകുക. വിരലടയാളം പൊരുത്തപ്പെടാത്തതിനാൽ മസ്റ്ററിങ് നടത്താൻ കഴിയാത്തവരുണ്ട്, ഇത്തരത്തിലുള്ളവരെ ഐറിസ് സ്കാനറിന്റെ സഹായത്തോടെ ഇവരുടെ കണ്ണടയാളം സ്വീകരിച്ച് മസ്റ്ററിങ് പൂർത്തിയാക്കേണ്ടിവരും. എന്നാൽ, റേഷൻകടകളിൽ ഐറിസ് സ്കാനറില്ലാത്തതിനാൽ, മറ്റുമാർഗങ്ങൾ സ്വീകരിക്കാനാണു സാധ്യത.

3/related/default