gtag('config', 'G-JLGLB1LBDZ'); എടയൂര്‍ പഞ്ചായത്ത് ഭരണസമിതിക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് മന്ത്രിയുടെ ശുപാര്‍ശ

എടയൂര്‍ പഞ്ചായത്ത് ഭരണസമിതിക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് മന്ത്രിയുടെ ശുപാര്‍ശ

Malabar first news


മലപ്പുറം : എടയൂര്‍ ഗ്രാമപഞ്ചായത്ത് 2023-24 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ മൂന്ന് പ്രവൃത്തികള്‍ റീ ടെന്‍ഡര്‍ ചെയ്ത് നഷ്ടമുണ്ടാക്കി എന്ന പരാതിയില്‍ വിജിലന്‍സ്  അന്വേഷണത്തിന് തദ്ദേശ ഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ് ശുപാര്‍ശ ചെയ്തു.  മലപ്പുറം ജില്ലാതല തദ്ദേശ അദാലത്തില്‍ വന്ന എന്‍. സോമസുന്ദരന്‍ എന്നയാളുടെ പരാതിയിലാണ് നടപടി. വിജിലന്‍സ് അന്വേഷിക്കേണ്ട സംഭവമാണെന്ന് അദാലത്ത് വിലയിരുത്തി. ഇതിന് ആവശ്യമായ തുടര്‍ നടപടികള്‍ക്കായി ഫയല്‍ സര്‍ക്കാരില്‍ സമര്‍പ്പിക്കാനും മന്ത്രി നിര്‍ദേശിച്ചു. 



ആദ്യ ടെന്‍ഡറുകള്‍ നിരസിച്ച് റീടെന്‍ഡര്‍ നടത്തിയത് മൂലം ടെന്‍ഡര്‍ സേവിങ് ഇനത്തില്‍ 276109 രൂപയുടെ നഷ്ടം സംഭവിച്ചിട്ടുണ്ട് എന്നായിരുന്നു പരാതി. ആദ്യ ടെന്‍ഡറില്‍ എസ്റ്റിമേറ്റ് തുകയെക്കാള്‍ കുറവിലാണ് മൂന്നു പ്രവൃത്തികളും രേഖപ്പെടുത്തിയിരുന്നത്. പഞ്ചായത്ത് സെക്രട്ടറിയും അസിസ്റ്റന്റ് എന്‍ജിനീയറും ആദ്യ ടെന്‍ഡറുകള്‍ അംഗീകരിക്കണമെന്ന് ശുപാര്‍ശ ചെയ്തുവെങ്കിലും, ഭരണസമിതിയിലെ ഭൂരിപക്ഷ തീരുമാനപ്രകാരം മുഴുവന്‍ പ്രവൃത്തികളുടെയും ടെന്‍ഡര്‍ തള്ളുകയായിരുന്നു. കരാറുകാരന്‍ സഹകരിക്കാത്തതിനാലാണ് ഭൂരിപക്ഷ തീരുമാനപ്രകാരം നടപടി കൈക്കൊണ്ടത്.എന്നായിരുന്നു വിശദീകരണം.


 എം.സി.എഫ് നിര്‍മ്മാണം അടിയന്തരമായി പൂര്‍ത്തീകരിക്കേണ്ട പ്രവൃത്തി ആയതിനാലാണ് റീടെന്‍ഡര്‍ നടത്തിയപ്പോള്‍ എസ്റ്റിമേറ്റ് നിരക്കില്‍ തന്നെ അംഗീകരിക്കേണ്ടി വന്നതെന്ന് സെക്രട്ടറിയും അസിസ്റ്റന്റ് എന്‍ജിനീയറും വിശദീകരണം നല്‍കി. റീടെന്‍ഡര്‍ മൂലം പഞ്ചായത്തിന് വ്യക്തമായ നഷ്ടം സംഭവിച്ചിട്ടുണ്ട് എന്നുമായിരുന്നു പരാതി. അതിനാലാണ് വിഷയത്തില്‍ വിജിലന്‍സ് അന്വേഷണത്തിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ മന്ത്രി നിര്‍ദേശിച്ചത്.

3/related/default